അതേസമയം, പ്രകാശന പരിപാടിയിൽ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ പ്രഭാവർമ്മ പങ്കെടുക്കില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ പുസ്തകത്തിൽ പരാമർശം ഉള്ളതുകൊണ്ടാണ് പിന്മാറ്റമെന്നാണ് സൂചന. എന്നാൽ, പുസ്തക പ്രകാശനവുമായി മുന്നോട്ടു പോകാനാണ് ടിക്കാറാം മീണയുടെ തീരുമാനം.
50 ലക്ഷം രൂപയാണ് പി ശശി ആവശ്യപ്പെട്ടിരിക്കുന്നത്. അടിസ്ഥാന രഹിതമായ ആരോപണമാണ് ടിക്കാറം മീണ ഉന്നയിച്ചിരിക്കുന്നത്. മനപൂര്‍വ്വം തന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ നടത്തിയ നീക്കമാണിത്. ഇത്തരം രീതിയില്‍ ഉള്ളടക്കം ചിട്ടപ്പെടുത്തിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ടിക്കാറം മീണ പിന്മാറണമെന്നും പി ശശി അയച്ച വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ചില കാര്യങ്ങളില്‍ എല്ലാവര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. പാര്‍ട്ടി അത് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അതിന് ശേഷമാണ് അന്തിമ തീരുമാനമെടുക്കുക. പി ശശിയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും പി ജയരാജന്‍ പറഞ്ഞു.